അഗ്നിസൂക്തം മൂന്നാം മന്ത്രം

✍️ കെ. എം. രാജൻ മീമാംസക്

ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, മൂന്നാമത്തെ മന്ത്രം

മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി:|അഗ്നിർദേവതാ | ഗായത്രീഛന്ദ: | ഷഡ്ജ: സ്വര:||  

അഗ്നിനാ രയിമശ്‌നവത്പോഷമേവ ദിവേദിവേ |
യശസം വീരവത്തമമ് ||
(ഋഗ്വേദം 1.1.3)

പദാർത്ഥം: ഈ മനുഷ്യർ (അഗ്നിനാ ഏവ) നല്ല പ്രകാരത്തിൽ ഈശ്വരോപാസനയും ഭൗതികാഗ്നിയെ കലകളിൽ (ശില്പവിദ്യാദികളിൽ) സംയുക്തമാക്കുന്നതിനാൽ (ദിവേ ദിവേ) പ്രതിദിനം (പോഷമ്) ആത്മാവിന്റേയും ശരീരത്തിന്റേയും പുഷ്ടിക്കുതകുന്ന (യശസമ്) ഉത്തമ കീർത്തിയെ വർധിപ്പിക്കുന്നതും (വീരവത്തമമ്) ഏതോന്നിനെയാണോ ഉത്തമോത്തമരായ പണ്ഡിതരും, ശൂരവീരൻമാരും ആഗ്രഹിക്കുന്നത് (രയിമ്) വിദ്യ, സുവർണ്ണം തുടങ്ങിയ ആ ഉത്തമങ്ങളായ ധനങ്ങളെ സുഗമതയാൽ (അശ്‌നവത്) പ്രാപിക്കുന്നു.

ഭാവാർത്ഥം ഈ മന്ത്രത്തിലെ ശ്ലേഷാലങ്കാരത്തിൽ നിന്നും രണ്ടു തരത്തിലുള്ള അർത്ഥങ്ങൾ ഗ്രഹിക്കാവുന്നതാണ്. ഈശ്വരാജ്ഞയനുസരിച്ച് ജീവിക്കുകയും ശില്പവിദ്യാസംബന്ധമായ കാര്യങ്ങളുടെ സിദ്ധിക്കായി ഭൗതികാഗ്നിയെ സിദ്ധിപ്പിക്കുകയും ചെയ്യുന്ന മനുഷ്യർക്ക്‌ അക്ഷയം അതായത് ഒരിക്കലും നാശം വരാത്ത ധനം പ്രാപ്തമാവുന്നു. അതുപോലെ മനുഷ്യർ ഏതൊരു ധനത്തിന്റെ വൃദ്ധിയും അവ നേടുകയും ചെയ്ത് വീരപുരുഷന്മാരാൽ യുക്തമായി നാനാസുഖങ്ങളെ അനുഭവിക്കുന്നുവോ ആ ധനത്തെ അവശ്യമായും പ്രാപിക്കട്ടെ.
🙏

(കടപ്പാട്: മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page