അർജുന ഉവാച പരം ബ്രഹ്മ പരം ധാമപവിത്രം പരമം ഭവാൻപുരുഷം ശാശ്വതം ദിവ്യംആദിദേവമജം വിഭുംആഹുസ്ത്വാമൃഷയ: സർവേദേവർഷിർ നാരദസ്തഥാഅസിതോ ദേവലോ വ്യാസ:സ്വയം ചൈവ ബ്രവീഷി മേ അർജ്ജുനൻ പറഞ്ഞു,പരബ്രഹ്മവും പരമമായ നിവാസസ്ഥാനവും പരമപവിത്രസ്വരൂപിയുമാണ് അവിടുന്ന്. അങ്ങ് ശാശ്വതനും ദിവ്യനും ആദിദേവനും ജനന രഹിതനും സർവ്വവ്യാപിയുമായ പുരുഷനാണെന്ന് ദേവർഷിയായ നാരദനും അസിതനും ദേവലനും വ്യാസനും പറയുന്നു. അവിടുന്ന് സ്വയം അതുതന്നെ എന്നോടു…
read moreതേഷാമേവാനുകമ്പാർത്ഥ –മഹമജ്ഞാനജം തമഃ നാശയാമ്യാത്മഭാവസ്ഥോജ്ഞാനദീപേന ഭാസ്വതാ അവരോടുള്ള അനുകമ്പ ഹേതുവായി, ആത്മഭാവത്തിലിരിക്കുന്ന ഞാൻ, ഉജ്ജ്വലമായ ജ്ഞാനദീപം കൊണ്ട് (അവരിലുള്ള) അജ്ഞാനജന്യമായ അന്ധകാരത്തെ നശിപ്പിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 11
read moreതേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർവകംദദാമി ബുദ്ധിയോഗം തംയേന മാമുപയാന്തി തേ സദാ എന്നിൽ മനസ്സുറപ്പിച്ചവരും പ്രീതിപൂർവ്വം എന്നെ ഭജിക്കുന്നവരുമായ അവർക്ക് ഞാൻ ബുദ്ധിയോഗത്തെ നല്കുകയും അതിലൂടെ അവർ എന്നെ പ്രാപിക്കുകയും ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 10
read moreമച്ചിത്താ മദ്ഗതപ്രാണാ: ബോധയന്ത: പരസ്പരം കഥയന്തശ്ച മാം നിത്യംതുഷ്യന്തി ച രമന്തി ച എന്നിൽ മനസ്സുറപ്പിച്ചവരും എല്ലാ ഇന്ദ്രിയങ്ങളും എന്നിൽ ലയിപ്പിച്ചവരുമായ ഭക്തന്മാർ സദാ എന്നെക്കുറിച്ച് പരസ്പരം സംസാരിക്കുകയും പ്രകീർത്തിക്കുകയും ചെയ്തുകൊണ്ട് സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 9
read moreഅഹം സർവസ്യ പ്രഭവോമത്തഃ സർവം പ്രവർതതേഇതി മത്വാ ഭജന്തേ മാംബുധാ ഭാവസമന്വിതാഃ ഞാനാണ് എല്ലാത്തിന്റെയും ഉദ്ഭവസ്ഥാനമെന്നും സകലതും എന്നിൽനിന്നാണ് പ്രവർത്തിക്കുന്നതെന്നും അറിഞ്ഞ് വിവേകികൾ ഭക്തിഭാവത്തോടുകൂടി എന്നെ ഭജിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 8
read moreയോ മാമജമനാദിം ചവേത്തി ലോകമഹേശ്വരം അസംമൂഢഃ സ മർത്യേഷു സർവപാപൈഃ പ്രമുച്യതേ എന്നെ അനാദിയായും ജന്മമില്ലാത്തവനായും ജഗത്തിന്റെ പരമേശ്വരനായും അറിയുന്നവൻ മനുഷ്യരിൽ വച്ച് മിഥ്യാധാരണകൾ അകന്നവനാണ്. അവൻ എല്ലാ പാപങ്ങളിൽനിന്നും മുക്തനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 3
read moreന മേ വിദുഃ സുരഗണാ:പ്രഭവം ന മഹർഷയഃ അഹമാദിർഹി ദേവാനാംമഹർഷീണാം ച സർവശഃ ദേവന്മാരോ മഹർഷിമാരോ എന്റെ ഉദ്ഭവത്തെ അറിയുന്നില്ല. എല്ലാ പ്രകാരത്തിലും മഹർഷിമാരുടെയും ദേവന്മാരുടെയും ഉദ്ഭവസ്ഥാനം ഞാനാണ്. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 2
read moreമന്മനാ ഭവ മദ്ഭക്തോമദ്യാജീ മാം നമസ്കുരുമാമേവൈഷ്യസി യുക്ത്വൈവംആത്മാനം മത്പരായണ: എന്നിൽ മനസ്സുറപ്പിക്കൂ. എന്റെ ഭക്തനാകുകയും എന്നെ പൂജിക്കുകയും എന്നെ നമസ്കരിക്കുകയും ചെയ്യൂ. ഇപ്രകാരം എന്നെത്തന്നെ ലക്ഷ്യമായി സ്വീകരിച്ചിട്ട്, മനസ്സിനെ എന്നിൽ ഉറപ്പിച്ചവനായ നീ എന്നെത്തന്നെ പ്രാപിക്കും. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 34
read moreഅപി ചേത് സുദുരാചാരോഭജതേ മാമനന്യഭാക്സാധുരേവ സ മന്തവ്യ:സമ്യഗ് വ്യവസിതോ ഹി സ: ഏറ്റവും ദുരാചാരനായവൻപോലും എന്നെ ഏകാഗ്രചിത്തനായി ഭജിക്കുന്നുവെങ്കിൽ അവനെ ശിഷ്ടനായി കരുതേണ്ടതാണ്. അവൻ ശരിയായ നിശ്ചയം എടുത്തിട്ടുള്ളവനാണ്. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 30
read moreസമോfഹം സർവഭൂതേഷുന മേ ദ്വഷ്യോfസ്തി ന പ്രിയ:യേ ഭജന്തി തു മാം ഭക്ത്യാമയി തേ തേഷു ചാപ്യഹം ഞാൻ സകല ജീവജാലങ്ങളോടും സമഭാവത്തോടുകൂടിയാണ് വർത്തിക്കുന്നത്. എനിക്ക് വിരോധിയില്ല. പ്രിയനുമില്ല. എന്നാൽ, ഭക്തിയോടുകൂടി എന്നെ ഭജിക്കുന്നവർ എന്നിലും ഞാൻ അവരിലും വർത്തിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 29
read more