അഭ്യാസേfപ്യസമർത്ഥോfസിമത്കർമപരമോ ഭവമദർത്ഥമപി കർമാണികുർവൻ സിദ്ധിമവാപ്സ്യസി അഭ്യാസയോഗം അനുഷ്ഠിക്കുവാനും നിനക്ക് കഴിയില്ലെങ്കിൽ എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുക. എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്തുകൊണ്ടും നീ സിദ്ധിയെ പ്രാപിക്കുന്നതാണ്. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 10
read moreഅഥ ചിത്തം സമാധാതുംന ശക്നോഷി മയി സ്ഥിരം അഭ്യാസയോഗേന തതോമാമിച്ഛാപ്തും ധനഞ്ജയ എന്നിൽ സ്ഥിരമായി മനസ്സിനെ നിർത്തുവാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അഭ്യാസയോഗത്തിലൂടെ എന്നെ പ്രാപിക്കുവാൻ ശ്രമിക്കൂ. (മനസ്സിനെ നിരന്തരം മറ്റു വി ഷയങ്ങളിൽനിന്ന് പിൻതിരിപ്പിച്ച് ഈശ്വരനിൽ ഉറപ്പിക്കുന്ന അഭ്യാസമാണ് അഭ്യാസയോഗം.) ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:09
read moreമയ്യേവ മന ആധത്സ്വമയി ബുദ്ധിം നിവേശയനിവസിഷ്യസി മയ്യേവഅത ഊർദ്ധ്വം ന സംശയഃ നീ എന്നിൽത്തന്നെ നിന്റെ മനസ്സുറപ്പിക്കുക. നിന്റെ ബുദ്ധിയെയും എന്നിൽ സ്ഥാപിക്കുക. അതിനുശേഷം നീ എന്നിൽത്തന്നെ നിവസിക്കും, സംശയമില്ല. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:08
read moreയേ തു സർവാണി കർമാണിമയി സംന്യസ്യ മത്പരാഃഅനന്യേനൈവ യോഗേനമാം ധ്യായന്ത ഉപാസതേതേഷാമഹം സമുദ്ധർത്താമൃത്യുസംസാരസാഗരാത്ഭവാമി ന ചിരാത് പാർത്ഥമയ്യാവേശിത ചേതസാം സകലകർമ്മങ്ങളെയും എന്നിൽ സമർപ്പിച്ചിട്ട് എന്നെ പരമലക്ഷ്യമായി കരുതുന്നവരും അനന്യഭക്തിയോടെ എന്നെ ധ്യാനിക്കുന്നവരുമായവർ ആരാണോ, എന്നിൽ ഉറപ്പിച്ച മനസ്സോടുകൂടിയ അവരെ ഞാൻ വേഗം തന്നെ സംസാരസാഗരത്തിൽ നിന്ന് കരകയറ്റുന്നതാണ്. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:06, 07
read moreശ്രീഭഗവാനുവാച മയ്യാവേശ്യ മനോ യേ മാംനിത്യയുക്താ ഉപാസതേശ്രദ്ധയാ പരയോപേതാ-സ്തേ മേ യുക്തതമാ മതാഃ ഭഗവാൻ പറഞ്ഞു, “എന്നിൽ മനസ്സുറപ്പിച്ച് സ്ഥിരമായ നിഷ്ഠയോടും പരമമായ ശ്രദ്ധയോടും എന്നെ ആരാധിക്കുന്നവർ ആരാണോ അവരാണ് ഏറ്റവും ശ്രേഷ്ഠരായ യോഗികൾ എന്നാണ് എന്റെ അഭിപ്രായം. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:02
read moreമത്കർമകൃത് മത്പരമ: മദ്ഭക്തഃ സംഗവർജിതഃ നിർവൈര: സർവഭൂതേഷുയഃ സ മാമേതി പാണ്ഡവ ഹേ പാണ്ഡവാ! എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുന്നവനും എന്നെ ലക്ഷ്യമായി കരുതുന്നവനും എന്നിൽ ഭക്തിയുള്ളവനും ആസക്തിയകന്നവനും സകലജീവികളോടും വൈരമില്ലാത്തവനുമായവൻ ആരാണോ അവൻ എന്നെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:55
read moreതസ്മാത് പ്രണമ്യ പ്രണിധായ കായംപ്രസാദയേ ത്വാമഹമീശമീഡ്യംപിതേവ പുത്രസ്യ സഖേവ സഖ്യു:പ്രിയഃ പ്രിയായാർഹസി ദേവ സോഢും ഹേ ദേവാ! അതുകൊണ്ട് ഞാൻ ആരാധ്യനും ഈശ്വരനുമായ അങ്ങയെ വണങ്ങിക്കൊണ്ട് അങ്ങയോടു ക്ഷമ യാചിക്കുന്നു. പിതാവ് മകന്റെയും സ്നേഹിതൻ സ്നേഹിതന്റെയും പ്രിയൻ പ്രിയതമയുടെയും അപരാധങ്ങൾ ക്ഷമിക്കുന്നതുപോലെ അങ്ങ് എന്റെ അപരാധങ്ങളെയും ക്ഷമിക്കണം. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:44
read moreപിതാസി ലോകസ്യ ചരാചരസ്യത്വമസ്യ പൂജ്യശ്ച ഗുരുർഗരീയാൻന ത്വത്സമോfസ്ത്യഭ്യധികഃ കുതോfന്യോ ലോകത്രയേfപ്യപ്രതിമ പ്രഭാവ അങ്ങ് ചരാചരാത്മകമായ ഈ ലോകത്തിന്റെ പിതാവാകുന്നു. അങ്ങ് ഈ ലോകത്തിന് പൂജനീയനും ശ്രേഷ്ഠനായ ഗുരുവുമാകുന്നു. അതുല്യശക്തിയുള്ള ഹേ ഭഗവാനേ! മൂന്ന് ലോകങ്ങളിലും അങ്ങേക്ക് തുല്യനായിട്ട് ആരുമില്ല. അങ്ങയെ വെല്ലുന്ന മറ്റൊരുവൻ എവിടെയുണ്ടാകും? ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 43
read moreനമഃപുരസ്താദഥ പൃഷ്ഠതസ്തേ നമോfസ്തുതേ സർവത ഏവ സർവ അനന്തവീര്യാമിതവിക്രമസ്ത്വംസർവം സമാപ്നോഷി തതോfസി സർവ: ഹേ സർവ്വാത്മൻ! അങ്ങയുടെ മുന്നിലും പിന്നിലും എന്നല്ല എല്ലാ ഭാഗത്തും അങ്ങയ്ക്കു നമസ്കാരം. അനന്തവീര്യവും അതിരറ്റ പരാക്രമവുമുള്ള അങ്ങ് എല്ലായിടവും വ്യാപിച്ചിരിക്കുന്നു. അതിനാൽ, എല്ലാം അങ്ങ് തന്നെയാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:40
read moreസ്ഥാനേ ഹൃഷീകേശ തവ പ്രകീർത്യാജഗത് പ്രഹൃഷ്യത്യനുരജ്യതേ ചരക്ഷാംസി ഭീതാനി ദിശോ ദ്രവന്തിസർവേ നമസ്യന്തി ച സിദ്ധസംഘാഃ അർജ്ജുനൻ പറഞ്ഞു, ഹേ ഹൃഷീകേശാ! അങ്ങയെ സ്തുതിക്കുന്നതിൽ ലോകം ആനന്ദിക്കുകയും തൃപ്തിയടയുകയും ചെയ്യുന്നതും രാക്ഷസന്മാർ ഭീതരായി സകലദിക്കുകളിലേക്കും ഓടുന്നതും സിദ്ധസംഘങ്ങളെല്ലാവരും അങ്ങയെ നമസ്കരിക്കുന്നതും യുക്തം തന്നെ. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 36
read more