ഭാഗ്യസൂക്തം നാലാമത്തെ മന്ത്രം

ഋഷി: വസിഷ്ഠ: | ദേവതാ ഭഗ: | ച്ഛന്ദ: പങ്‌തി | സ്വര: പഞ്ചമ: ||

ഉതേദാനീം ഭഗവന്ത: സ്യാമോത പ്രപിത്വ ഉത മധ്യേ അഹ്നാമ് ॥ ഉതോദിതാ മഘവന്ത് സൂര്യസ്യ വയം ദേവാനാം സുമതൗ സ്യാമ || 4 ||

(ഋഗ്വേദം മണ്ഡലം 7, സുക്തം 41, മന്ത്രം 4)

പദാർത്ഥം : അല്ലയോ ഭഗവൻ ! അങ്ങയുടെ കൃപയാലും (ഉത) സ്വപുരുഷാർത്ഥത്താലും ഞങ്ങൾ (ഇദാനിമ്) ഇപ്പോൾ (പ്ര പിത്വേ) പ്രകർഷത = ഉത്തമതയുടെ പ്രാപ്തിയിൽ (ഉത അഹ്നാമ്) ഈ ദിനങ്ങളുടെ (മധ്യേ) മധ്യത്തിൽ (ഭഗവന്ത:) ഐശ്വര്യയുക്തരും ശക്തിമാന്മാരും (സ്യാമ) ആയിത്തീരട്ടെ. (ഉത) പിന്നെ അല്ലയോ (മഘവൻ) പരമ പൂജിതനും, അസംഖ്യം ധന ദാതാവുമായവനെ! (സൂര്യസ്യ) സൂര്യലോകത്തിന്റെ (ഉദിത) ഉദയത്തിൽ (ദേവാനാമ്) പൂർണ വിദ്വാന്മാരുടേയും, ധാർമ്മികരുടേയും, ആപ്‌ത പുരുഷന്മാരുടേയും (സുമതൗ) ഉത്തമ പ്രജ്ഞയിലും (ഉത) പിന്നെ സുമതിയിലും (വയം) ഞങ്ങൾ (സ്യാമ) സദാ പ്രവൃത്തരായിത്തീരട്ടെ. ||4||

ഭാവാർത്ഥം : ഏതൊരാളാണോ ജഗദീശ്വരനെ അഭയം പ്രാപിച്ചും അദ്ദേഹത്തിന്റെ ആജ്ഞകൾ പാലിച്ചും, പണ്ഡിതന്മാരുടെ കൂട്ടായ്മയിൽ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങൾ കൈവരിക്കാൻ കഠിനമായി പരിശ്രമിക്കുന്നത് അവർ എല്ലാ ഐശ്വര്യങ്ങളാലും സമ്പന്നരായി, ഭൂതം, വർത്തമാനം, ഭാവി എന്നീ മൂന്ന് കാലത്തിലും സന്തുഷ്ടരായിരിക്കും.

(കടപ്പാട്: മഹർഷി ദയാനന്ദസരസ്വതിയുടേയും പണ്ഡിറ്റ്‌ യുധിഷ്ഠിർ മീമാംസകിന്റേയും വേദഭാഷ്യങ്ങൾ)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി https://vedagurukulam.org

You cannot copy content of this page